തിരുവനന്തപുരം: കുംഭമേളയിലെ വൈറൽ പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുത്ത കേസിൽ സമാനമായ വിഷയത്തിൽ മധ്യപ്രദേശിൽ കേസ് രജിസ്റ്റർ ചെയ്തോ എന്ന കാര്യത്തിൽ റിപ്പോർട്ട് ഹാജരാക്കിയില്ല.
ഇതേത്തുടർന്നു കേസ് പരിഗണിക്കുന്നത് ഓഗസ്റ്റ് 20ലേക്കു മാറ്റി. സ്വകാര്യ ഹർജിയുടെ നടപടികൾക്കു കോടതി ഇടക്കാല സ്റ്റേ അനുവദിച്ചതു തുടരും. തിരുവനന്തപുരം പോക്സോ കോടതിയാണു ഹർജി പരിഗണിക്കുന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ, മുൻ വിദ്യാഭാസ മന്ത്രി വി. ശിവൻകുട്ടി, ആക്ടിംഗ് ജില്ലാ സെക്രട്ടറി എ.എ. റഹീം, പൂവാർ അരുമാനൂർ നയ്യാർ ദേവക്ഷേത്രം പ്രസിഡന്റ് എൻ. ഹരീന്ദ്രൻ, സെക്രട്ടറി അജിത് കുമാർ, പെണ്‍കുട്ടിയുടെ ഭർത്താവ് ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് ഫർമാൻ കാൻ എന്നിവരാണ് കേസിലെ എതിർകക്ഷികൾ.